Friday, July 29, 2016

കൊതുകോ... നോ ടെൻഷൻ by RatheeshRMenon


മഴക്കാലമെത്തി..പുറകെ കൊതുകുകളും... പക്ഷേ വിഷമിക്കണ്ട
കൊതുകോ പേടിക്കേണ്ട ആയുവേദത്തില്‍ ഇതിനുള്ള പ്രധിവിധി:-

കൊതുകോ... നോ ടെൻഷൻ
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ... കൊതുക്. 
മലമ്പനി , ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് തുടങ്ങിയ രോഗങ്ങൾ മനുഷ്യരിലെത്തിക്കാൻ ഇവ വിചാരിച്ചാൽ സാധിക്കും. എന്നാൽ കൊതുകിനെ പന്പ കടത്താൻ ആയുർവേദത്തിൽ ഫലപ്രദമായ മരുന്നുകളുണ്ട്.
കൊതുക് കടിക്കാതിരിക്കാൻ കർപ്പൂരാദി തൈലം തേച്ചാൽ മതി. ഇനി കർപ്പൂരാദി തൈലം എവിടെ കിട്ടുമെന്ന് ആലോചിച്ച് ടെൻഷനടിക്കണ്ട. നമുക്ക് സ്വയം ഉണ്ടാക്കാവുന്നതേ ഉള്ളൂ. പൊടിച്ച കർപ്പൂരത്തിൽ തുളസിനീർ ചേർക്കുക. കർപ്പൂരാദി തൈലം റെഡി. ഇത് പുരട്ടിയാൽ പിന്നെ കൊതുക് കടിക്കില്ല.
അപരാജിത ധൂമ ചൂർണ്ണം: അപരാജിത ധൂമ ചൂർണ്ണം എല്ലാ ആയുർവേദ കടകളിലും കിട്ടും. ഇത് പുകച്ചാൽ കൊതുക് വരില്ല. പനി വന്ന ആളുകൾക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്.

പറന്പിലെ കൊതുകിനെയും കൊല്ലാം

കൊതുകിനെ കൊല്ലാൻ ഫോഗിംങ്ങ് നടത്താറില്ലെ. അതുപോലൊരു സൂത്രം ആയുർവേദത്തിലുമുണ്ട്. സോപ്പു പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഇതിൽ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പിന്നെ പറന്പിലും തളിച്ചാൽ കൊതുകിനെ ഇല്ലാതാക്കാം. കരിനൊച്ചി ഇല, രാമതുളസി, കാട്ടുതൃത്താവ് എന്നിവ ചേർത്ത് കെട്ടി ജനലിനരികിൽ തൂക്കിയാലും കൊതുക് അകത്ത് കടക്കില്ല.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...


Tuesday, July 19, 2016

🚌 അടിയന്തിര പാർസൽ അയക്കുവാൻ KSRTC 🚌



🚌 അടിയന്തിര പാർസൽ അയക്കുവാൻ KSRTC 🚌
നിങ്ങൾക്ക് വളരെ പ്രധാനമായ ഡോക്യുമേന്റ്സോ, പാർസലുകളോ കേരളത്തിലെ ദൂരെയുള്ള മറ്റൊരു സ്ഥലത്തോ ,ജില്ലയിലോ അന്നേ ദിവസം തന്നെ എത്തിക്കാനുണ്ടെന്നു കരുതുക.ഡെലിവർ ചെയ്യാൻ മിനിമം ഒരു ദിവസം എടുക്കുന്ന കൊറിയർ സർവീസുകൾ ഈ അവസ്ഥയിൽ സഹായത്തില്ല. പിന്നെ ചെയ്യാനുള്ളത് സ്വയം പോകുകയോ, ഏതെങ്കിലും കൂട്ടുകാർ കൈവശം കൊടുത്തു വിടുകയോ ആണ്.
എന്നാൽ KSRTC, Fastbuz എന്ന പേരിൽ പോയിന്റ് to പോയിന്റ് കൊറിയർ സർവീസ് നടത്തുന്ന വിവരം എത്രയാളുകൾക്കറിയാം! ചെയ്യേണ്ടത് ഇത്ര മാത്രം. ഡിപ്പോയിലുള്ള Fastbuz കൌണ്ടെറിൽ പാർസൽ ഏൽപ്പിക്കുക. കൊറിയർ ട്രാക്ക് ചെയ്യാനുള്ള നമ്പർ അടക്കം ഒരു SMS പാർസൽ ഏറ്റുവാങ്ങേണ്ടയാൾക്ക് ലഭിക്കുന്നു. പാർസൽ ലക്ഷ്യ സ്ഥാനത്തെ കൌണ്ടെറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ കൈപ്പറ്റാം.കൈപ്പറ്റുന്ന മുറയ്ക്ക് പാർസൽ അയച്ചയാൾക്ക് അതറിയിച്ച് ഒരു SMS ലഭിക്കുന്നു.കേരളത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിലേക്ക് പോലും റൂട്ടുകളുള്ള KSRTC യുടെ ഈ സേവനം അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്നതാണ്....
Reachon - Fastbuz Locations -
ALAPPUZHA
Johnson- 9387881365
9895620401
04776990401
ALUVA
Vipin Das A D
9567211133, 9539348308
7034000744
9746091883
ANKAMALI
Jophin - 9645656666
Joy Antony - 9847931684
0484-2452838
CHALAKKUDY
John Paul - 9995760308
9995181511
9562338856
ERNAKILAM
Jiju Sebastion -7558025222
9656341999
KANNUR
P K Jayaraj - 9495659887
0490-2768887
8281224090
KARUNAGAPPALLY
R Radhakrishna Pillai - 8891123132
9747755808
KATTAPPANA
Radhakrishnan O S
9747076565
9746401678
KAYAMKULAM
P S Harikumar
9562821999
7558825756
8606849484
9745255750
KOLLAM
Binu Sebastion P
9744216340
9562531999
04743242424
KOTTAYAM
Manu V R -
7559060911
KOZHIKKODE
Akhil V P - 9072755113
0495-2729455
9072755855
KUMALY
Aju C Mathew - 9400823082
MALAPPURAM
Haneefa C P - 0483-2735761
9497427818 (office)
9539584242 (office)
8089399195
MANANTHAVADY
Jamin K John - 9495641328
04935-245528
8606743273
MOOVATTUPUZHA
Sasidharan - 9446037539
9446767539
PALAKKAD
Pramodh K M - 9388122578
Sreeram -9846586710
0491-3169869
PERINTHALMANNA
Gafoor - 9496358533
04933-227074 (Shibin)
7034196395
9497426818
9539500000
PERUMBAVOOR
Joji George - 9961868750
Joy Antony - 9847931684
04842591455
PONNANI
Pramodh V K - 0494-2668707
9495896538
SULTHAN BATHERY
Sajeesh Babu N S
9446924885
04936-224485
9495924623
THODUPUZHA
T S Ramesh Kumar
9495834205
8606319160
THRISSUR
Madhu M - 9388316953
9446323892
9446031559
9072071757
8137904157
TVM CITY
Kumar - 9562431999
9847920663
VAIKOM
Gopalakrishnan K
04829-233447
BANGALORE
Jayaraman - 9448000877
9342556557
Vytilla Hub
Jiju Sebastion -7558025222
9656341999

റിലീസിംഗിനു മുന്‍പേ കബാലിയും ഇന്റര്‍നെറ്റില്‍. കൈകള്‍കോര്‍ക്കൂ സിനിമയെന്ന അമൂല്യകലാരൂപത്തെ നാശത്തിലേക്ക് തള്ളിയിടുന്നവര്‍ക്കെതിരെ അണിചേരാന്‍...



റിലീസിംഗിനു മുന്‍പേ കബാലിയും ഇന്റര്‍നെറ്റില്‍. കൈകള്‍കോര്‍ക്കൂ സിനിമയെന്ന അമൂല്യകലാരൂപത്തെ നാശത്തിലേക്ക് തള്ളിയിടുന്നവര്‍ക്കെതിരെ അണിചേരാന്‍
====================================================
നമ്മള്‍, ഏതെങ്കിലുമൊരു മരത്തിന്‍റെ വിത്തുനട്ടു വളര്‍ത്തുന്നുവെന്നു വിചാരിക്കുക. വെള്ളവും വളവും നല്‍കി ദിവസങ്ങളും മാസങ്ങളും അവയെ പരിപാലിച്ചുവളര്‍ത്തി, ഒടുവില്‍ അതിന്‍റെ കായ്ഫലം അതായത് നമ്മള്‍ ചിലവഴിച്ച സമയത്തിന്റെയും ഒഴുക്കിയ വിയര്‍പ്പിന്റെയും വില, ഒറ്റനിമിഷംകൊണ്ട് മൂന്നാമതൊരാള്‍ തട്ടിയെടുത്താല്‍ എന്താകും നമ്മുടെ മാനസികാവസ്ഥ. സിനിമയിലിപ്പോള്‍ അതാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴല്ല കുറച്ചുനാളുകളായി...... കയ്യിലിരിക്കുന്ന സാധനം തട്ടിയെടുത്ത് പോകുന്ന കാക്കയെ എന്നപോലെ ഒന്നോരണ്ടോകല്ലുകള്‍ നമ്മള്‍ അവര്‍ക്കുനേരെ വലിച്ചെറിയുന്നു. പിന്നെ മറ്റെല്ലാ സംഭവങ്ങളെയുംപോലെ അതും മറന്നുകളയുന്നു. പിന്നെയും പിന്നെയും സംഭവങ്ങള്‍ വന്ന് ആദ്യത്തെതിനെ മറക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ചിലയാളുകള്‍ അപ്പോഴും മരം നടുന്നു, അതില്‍ കായുണ്ടാകുന്നു പാകമാകുമ്പോള്‍ അത് കൊത്തിക്കൊണ്ടുപോകാന്‍ കാകന്മാര്‍ വീണ്ടുമെത്തുന്നു. അവസാനമില്ലാതെ ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
സിനിമകളുടെ പ്രൊമോഷന് ഇന്റര്‍നെറ്റ്‌ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അത്ര പ്രതീക്ഷയൊന്നും നല്‍കാതെ പുറത്തുവന്ന ചില ചെറിയ സിനിമകള്‍ പിന്നീട് സൂപ്പര്‍ഹിറ്റായി മാറുന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടതാണ്. ഒരു വിഷയം അത് നല്ലതോ ചീത്തയോ ആകട്ടെ വളരെപ്പെട്ടെന്നു വളരെക്കൂടുതല്‍ ആളുകളിലെത്തുന്നു എന്നതിനാലാണ് കാണേണ്ട സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ വരുന്ന റിവ്യൂസിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഈയിടെയുണ്ടായ ചില സംഭവങ്ങള്‍ ഇതിന്‍റെ മറുവശത്തേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഇന്റര്‍നെറ്റ് സിനിമകള്‍ക്ക് ഭീഷണിയാവുകയാണോ? മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമവും ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുമടക്കം നിരവധി സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതിന്റെ പൊല്ലാപ്പുകള്‍ നമ്മള്‍ കണ്ടതാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്തത്. പറയത്തക്ക സാമ്പത്തിക നഷ്ടങ്ങളൊന്നും ഇതുമൂലം നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ സിനിമയിലെ അണിയറക്കളികളിലേക്കും മറ്റെല്ലാ മേഖലയിലും ഉള്ളതിലും കൂടുതല്‍ തൊഴുത്തില്‍ക്കുത്ത് സിനിമാരംഗത്താണെന്ന യാഥാര്‍ഥ്യത്തിലേക്കും വിരല്‍ചൂണ്ടുന്നു. എല്ലാ സിനിമകളുടെയും സെന്‍സര്‍കോപ്പിയാണ് ചോര്‍ന്നുകിട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം സിനിമ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് ഇതുവരെ കണ്ടുവരുന്നത്. എന്നാല്‍ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത റിലീസിംഗ് പോലും കഴിയാത്ത, ആരാധകരും സിനിമാലോകവും ആകാംഷയോടെ കാത്തിരിക്കുന്ന രജനിചിത്രം 'കബാലി'യുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നു എന്നതാണ്. ഇങ്ങനെയൊരു സാധ്യത മുന്നില്‍കണ്ട് നിര്‍മ്മാതാവ് കലൈപുലി.എസ്.താണു മദ്രാസ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതിന്‍പ്രകാരം ‘കബാലി’ അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ കടുത്തശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ചിത്രം അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതില്‍നിന്ന് 169 ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും 225 വെബ്‌സൈറ്റുകളെയും ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞിരുന്നു. എന്നാല്‍ കോടതിയുടെ ഉത്തരവിനെ മറികടന്നാണ് ഇപ്പോള്‍ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. 100 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രം ഏതാനും മിനിറ്റുകള്‍കൊണ്ട് ഉപയോക്താക്കള്‍ക്ക് 20 രൂപ മുടക്കി ഡൗണ്‍ലോഡ് ചെയ്യാനുള്ള സാധ്യതയാണ് ചില വെബ്‌സൈറ്റുകള്‍ ഒരുക്കുന്നതെന്നാണ് നിര്‍മ്മാതാവ് കോടതിയെ ബോധിപ്പിച്ചത്. ഇത് തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ഹര്‍ജിയില്‍ അറിയിച്ചു. താണുവിന്റെ മുന്‍ നിര്‍മ്മാണ സംരംഭങ്ങളായ ‘തെറി’, ‘കനിതന്‍’ എന്നീ ചിത്രങ്ങളും അനധികൃതമായി ഇന്റര്‍നെറ്റില്‍ ഡൗണ്‍ലോഡിന് എത്തിയിരുന്നു.
നിരവധി ആളുകളുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കേന്ദ്രമാണ് ഒരു സിനിമ. കുറെയധികം ദിവസങ്ങളുടെ ശാരീരികവും മാനസികവുമായ അധ്വാനങ്ങളുടെ ആകെത്തുക. മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും സ്വപ്നമായി കൊണ്ടുനടന്ന ഒന്ന്, യാഥാര്‍ത്ഥ്യമായി കാണുമ്പോഴെക്ക് സാമൂഹികവിരുദ്ധരായ( അതെ, അങ്ങനെതന്നെയാണ് ഉദ്ദേശിച്ചത്) കുറച്ചുപേര്‍ ചെറിയ സാമ്പത്തിക ലാഭത്തിനുവേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ജാഗരൂകരാകേണ്ടത് സിനിമാലോകം മാത്രമല്ല, നമ്മള്‍ സിനിമയെ സ്നേഹിക്കുന്ന പൊതുജനങ്ങള്‍ കൂടിയാണ്. കലകളില്‍ ഏറ്റവും കൂടുതല്‍ ജനസമ്മതിയുള്ള ഈ കലാരൂപത്തെ മരണത്തിലേക്ക് തള്ളിയിടുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കോടതിയല്ല സിനിമയെ സ്നേഹിക്കുന്ന നമ്മള്‍ ഓരോരുത്തരുമാണ് വിധി പുറപ്പെടുവിക്കേണ്ടത്. തീയറ്ററില്‍ അല്ലെങ്കില്‍ അംഗീകൃതപതിപ്പുകളില്‍ കൂടിയല്ലാതെ ഒരു സിനിമയും കാണില്ലായെന്നു നമ്മള്‍ തീരുമാനിക്കുന്ന ദിവസംവരെയേ ഉള്ളൂ ഇത്തരം നീചപ്രവര്‍ത്തികളുടെ ആയുസ്. സിനിമയെന്ന അമൂല്യമായ കലയെ കൊല്ലാന്‍ കൂട്ടുനില്‍ക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. നല്ല നല്ല സിനിമകള്‍ ഇനിയും വരട്ടെ. നല്ല മാര്‍ഗത്തില്‍ കൂടിത്തന്നെ നമുക്കവയെ സ്വീകരിക്കാം.
@Ejalakam newsportal
Anupama Gk 👍👍

Wednesday, July 13, 2016

ഇതാണ് ഞങ്ങളുടെ CR 7...കടപ്പാട് സിദ്ദിഖ്.....



ടൂർണമെന്റിലെ ഗ്രൂപ്പ് നിർണയിച്ചപ്പോൾ അവർ പറഞ്ഞത് ഈസി ഗ്രൂപ്പ് ആയതുകൊണ്ട് ഒന്നാം റൌണ്ട് കടക്കും പിന്നെ പൊട്ടും എന്നായിരുന്നു....
ആദ്യകളിയിൽ സമനില ആയപ്പോൾ പറഞ്ഞു ഗ്രൂപ്പ് സ്റ്റേജ് പോലും കടക്കില്ല എന്ന്.....
രണ്ടാമത്തെ കളി കഴിഞ്ഞപ്പോൾ cr7 വേസ്റ്റ് ആണെന്നു
ം അടുത്തത് ടൂർണമെന്റിലെ അവസാന കളിയാണെന്നും ആയിരുന്നു പോസ്റ്റുകൾ....
തോറ്റാൽ പുറത്താകുമെന്ന അവസ്ഥയിൽ 3 പ്രാവശ്യം പിന്നിൽ നിന്ന് തിരിച്ചടിച്ച് സമനില പിടിച്ചപ്പോൾ രണ്ടു ഗോളുകളുമായിമുന്നിൽ നിന്ന് നയിച്ചത് അവനായിരുന്നു അവർ പറഞ്ഞ വേസ്റ്റ് കളിക്കാരൻ.....
മികച്ച മൂന്നാം സ്ഥാനക്കാർ ആയി പ്രീ-ക്വാർട്ടറിൽ കടന്നപ്പോൾ ഭാഗ്യത്തിന് കയറിയതെന്നും ഒരു കളി പോലും ജയിക്കാത്ത ടീമെന്നൊക്കെ പറഞ്ഞായിരുന്നു ട്രോൾ(ഈ ടൂർണമെന്റിലെ ഒരു കളി പോലും തോൽക്കാത്ത ഏക ടീം പക്ഷേ അത് അവർ ഒരിക്കലും കാണില്ല).......
ഓരോ പ്രാവശ്യവും പറയാൻ ഓരോ കാരണങ്ങൾ അവർ കണ്ടുപിടിച്ചു കൊണ്ടിരുന്നു......
ക്രോയേഷ്യയോട് തോൽക്കുമെന്നു പറഞ്ഞവരുടെ നെഞ്ചത്തേക്ക് ആയിരുന്നു ക്വറിസ്‌മോയുടെ ഗോൾ.....
പോളണ്ടിനോട് എത്ര ഗോളിന് തോൽക്കും എന്ന് പ്രവചിച്ച പോൾ നീരാളിമാർ കുറേ ഉണ്ടായിരുന്നു പക്ഷേ ക്വാർട്ടർ കഴിഞ്ഞപ്പോൾ അവർ വന്നത് പുതിയ ചില കണ്ടുപിടുത്തങ്ങളുമായിട്ട് ആയിരുന്നു....
90 മിനിറ്റ് കളിച്ചിട്ട് ജയിക്കാൻ പറ്റിയില്ലത്രേ....
അതെന്തേ 90മിനിറ്റ് കഴിഞ്ഞ് ജയിച്ചാൽ കൂട്ടൂലെ.......
അതറിയാഞ്ഞിട്ടാണോ??? അല്ല...
ചൊറിയുവാൻ എല്ലാവര്ക്കും ഒരു കാരണം വേണം............
ഭാഗ്യം കൊണ്ട് ജയിച്ചവർ എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നെ ബെയ്ലിന്റെ വെയിൽസിന് മുന്നിൽ തീരും ഭാഗ്യം എന്നും അവർ പറഞ്ഞു....
ശരിയാണ് അവിടെയും ഭാഗ്യമാണ് ജയിപ്പിച്ചത്.... പോർച്ചുഗലിന്റെ ഭാഗ്യം ആയ ഞങ്ങളുടെ മുത്ത് അവനായിരുന്നു താരം വിമർശകരുടെ അണ്ണാക്കിലേക്ക് അടിച്ചു കയറ്റിയ ഒരു ഗോളും അസിസ്റ്റും........
ഫൈനലിൽ എത്തിയപ്പോഴും
ചിലർ കുരച്ചുകൊണ്ടേയിരുന്നു
ഫ്രാന്സിനോട് എത്ര ഗോളിന് തോൽക്കും എന്ന് മാത്രം നോക്കിയാൽ മതി എന്നായിരുന്നു അവരുടെ വാക്കുകൾ.....
ഒടുക്കം അവരുടെ നെഞ്ചത്തേക്ക് അവസാന ആണിയും അടിച്ച് ചാമ്പ്യൻപട്ടം.....
കുരയ്ക്കുന്ന പട്ടികൾ അടങ്ങിയിട്ടില്ലെന്ന്‌ അറിയാം......
വീണിടത്ത് കിടന്നു അവർ ഇനിയും ഉരുണ്ടുക്കൊണ്ടേയിരിക്കും.....
.....
......

Friday, July 8, 2016

അനുരാഗ കരിക്കിൻ വെള്ളം....ജോമോൻ എഴുതിയ റിവ്യൂ...



അനുരാഗ കരിക്കിൻ വെള്ളം » A RETROSPECT
✦പൃഥ്വിരാജ്‌ നിർമ്മാണ പങ്കാളിത്തം വഹിക്കുന്ന ആസിഫ്‌ അലി ചിത്രമാണ്‌ 'അനുരാഗ കരിക്കിൻ വെള്ളം.' ഈ പേരു കേൾക്കുമ്പോൾ, മലയാളത്തിന്റെ ഒരു നിത്യഹരിതഗാനത്തിന്റെ വരികളാവും നമുക്കാദ്യം ഓർമ്മ വരിക. കേവലം ഒരാലങ്കാരിക പദം എന്നതിനപ്പുറം, ഈ പേരിന്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് നമുക്കറിവില്ല.
■അമൽ നീരദിന്റെ സംവിധാന സഹായിയായിരുന്ന ഖാലിദ്‌ റഹ്മാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം, യാതൊരവകാശവാദങ്ങളും ഇല്ലാതെയാണ്‌ പുറത്തിറങ്ങിയത്‌. അതിമനോഹരമായ പോസ്റ്ററുകൾ പ്രേക്ഷകനെ തിയേറ്ററിലേക്ക്‌ ആനയിക്കും വിധത്തിലുള്ളതാണ്‌.
»SYNOPSIS
■ഒരു കുടുംബത്തിലെ രണ്ട്‌ അംഗങ്ങളിലൂടെ 129 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നു. രഘു എന്ന കർക്കശക്കാരനായ പൊലീസ്‌ ഉദ്യോഗസ്ഥൻ ഭാര്യയോടും മക്കളോടുമൊപ്പം എറണാകുളത്ത്‌ താമസിക്കുന്നു. അദ്ദേഹത്തിന്റെ മക്കളിലൊരാളായ അഭിലാഷ്‌, architecture course കഴിഞ്ഞ് സ്ഥിരജോലിയില്ലാതിരിക്കുന്ന ചെറുപ്പക്കാരനാണ്‌. എലിസബത്ത്‌ എന്ന, വളരെ സെൻസിറ്റിവ്‌ (ആയ സ്വഭാവമുള്ള) പെൺകുട്ടിയുമായി അഭിലാഷ്‌ ഇഷ്ടത്തിലാണ്‌. എന്നാൽ പെട്ടന്നൊരു ദിവസം, അവളുമായി പിരിയാൻ അഭിലാഷ്‌ തീരുമാനിക്കുന്നു.
👥CAST & PERFORMANCES
■കൂട്ടുകാരുടെ വാക്ക്‌ കേട്ട്‌, എന്തും ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്ന ചിന്താപ്രാപ്തിയില്ലാത്ത ഒരു ചെറുപ്പക്കാരനായും, ജോലിക്ക്‌ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു തുടക്കക്കാരനായും, പിതാവിനോട്‌ അകൽച്ചയുള്ള മകനായും, കാമുകനായും ആസിഫ്‌ അലി സ്വാഭാവിക പ്രകടനം കാഴ്ചവച്ചു. ബിജു മേനോനുമായുള്ള കോമ്പിനേഷൻ സീനുകളെല്ലാം വളരെ രസകരമായിരുന്നു.
■നാളുകളേറും തോറും ഇഷ്ടം കൂടിക്കൂടിവരുന്ന മികച്ച നടനാണ്‌ ബിജു മേനോൻ. ആസിഫ്‌ അലിയുടെ പിതാവിന്റെ വേഷം ബിജു മേനോൻ അവതരിപ്പിച്ചു എന്നുകേൾക്കുമ്പോൾ ആശ്ചര്യം തോന്നിയേക്കാം. മിതത്വം പാലിച്ചുകൊണ്ട്‌, വളരെ നന്നായിത്തന്നെ, രഘു എന്ന ഗൃഹനാഥന്റെ വേഷം അദ്ദേഹം അവതരിപ്പിച്ചു. വൈഷമ്യഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധേയമാണ്‌.
■ടെലിവിഷൻ അവതാരകയായിരുന്ന റജീഷ വിജയൻ, എലിസബത്ത്‌ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിന്‌, ഇത്രത്തോളം അനുയോജ്യയായ ഒരു നായികയെ വേറെ കണ്ടെത്താൻ കഴിയുമെന്നുപോലും തോന്നാത്ത വിധത്തിലുള്ള പ്രകടനമായിരുന്നു. യാഥാർത്ഥ്യബോധമില്ലാത്ത കഥാപാത്രമായിരുന്നു. ഒറ്റപ്പെട്ടെന്ന് തോന്നുന്ന സമയങ്ങളിലെ നായികയുടെ കരച്ചിൽ, പോലും ഒറിജിനൽ ആയി അനുഭവപ്പെട്ടു. കാഴ്ചയിലും മിടുക്കിയായിരുന്നു.
■മിക്ക ചിത്രങ്ങളിലേയും പ്രകടനങ്ങളിൽ അമിതാഭിനയം പ്രകടമായിരുന്നെങ്കിൽ, ഈ ചിത്രത്തിൽ യാതൊരു പോരായ്കയുമില്ലാത്ത അഭിനയമായിരുന്നു ആശാശരത്‌ കാഴ്ചവച്ചത്‌. ഭർത്താവിനോട്‌ അതിരറ്റ സ്നേഹവും, അനുസരണയും, ഭയവുമുള്ള സ്ത്രീകഥാപാത്രമായിരുന്നു സുമ. ബിജുമേനോനുമായും ആസിഫ്‌ അലിയുമായുള്ള രംഗങ്ങൾ അത്രത്തോളം സ്വാഭാവികമായിരുന്നു. 'പാവാട'യിലെ വേഷത്തിനു ശേഷം, മുപ്പതുകാരന്റെ അമ്മവേഷം വീണ്ടും ഈ നടി സ്വീകരിച്ചിരിക്കുന്നു എന്നത്‌ അഭിനന്ദനാർഹമാണ്‌.
■'ആസിഫ്‌ അലി-ശ്രീനാഥ്‌ ഭാസി' എന്ന് കേൾക്കുമ്പോൾ 'ഹണീ ബീ' ഓർമ്മവരുന്നവർ ഉണ്ടായിരിക്കാം. ഈ ചിത്രത്തിൽ, നായകന്റെ സുഹൃത്തുക്കളിലൊരാളായി ശ്രീനാഥ്‌ ഭാസി അഭിനയിച്ചു, നല്ല സാന്നിധ്യമായിരുന്നു. ചെറുതല്ലാത്ത രീതിയിൽ ചിരിപ്പിക്കുവാനായി സൗബിൻ ഷാഹിർ കൂടെയുണ്ടായിരുന്നു. പ്രകടനങ്ങളേക്കുറിച്ച്‌ പറയേണ്ടതില്ലല്ലോ.! നായകന്റെ സഹോദരിയായി അഭിനയിച്ച പെൺകുട്ടിയും തന്റെ വേഷം നന്നായി ചെയ്തു. സുധീർ കരമന, സുധി കോപ്പ, മണിയൻപിള്ള രാജു തുടങ്ങിയവരായിരുന്നു മറ്റ്‌ അഭിനേതാക്കൾ.
📽CINEMATOGRAPHY
■ഷൈജു ഖാലിദിന്റെ സഹോദരനായ ജിംഷി ഖാലിദിന്റെ ക്യാമറാ നിർവ്വഹണം മികച്ചുനിന്നു. നഗരത്തിന്റെ ദൃശ്യങ്ങളും വർണ്ണനാതീതമായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■പ്രശാന്ത്‌ പിള്ള ഒരുക്കിയ ഗാനങ്ങൾ ആസ്വാദ്യകരമായിരുന്നില്ലെങ്കിലും, സന്ദർഭോജിതമായ പശ്ചാത്തലസംഗീതം അദ്ദേഹമൊരുക്കി.
»OVERALL VIEW
■യാഥാർത്ഥ്യവുമായി ഏറെ ബന്ധമുള്ള ലളിതമായ ഒരു കഥ, മികച്ച തിരക്കഥ, പ്രായഭേദമെന്യെ ഏവർക്കും ആസ്വദിക്കത്തക്കവിധമുള്ള മികച്ച ആവിഷ്കാരം. നായകന്റെയും, നായകന്റെ പിതാവിന്റെയും വ്യക്തിജീവിതത്തിനും അവരുടെ കുടുംബസാഹചര്യങ്ങൾക്കും, സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട്‌, ഹാസ്യാത്മകമായി അവതരിപ്പിക്കപ്പെട്ട ആദ്യപകുതിയും, ആദ്യപകുതിയുമായി ഇഴുകിച്ചേർന്ന രണ്ടാം പകുതിയും, പ്രതീക്ഷിക്കാത്തവിധമുള്ള ഉപസംഹാരവും.
■പേരുപോലെതന്നെ, അനുരാഗമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ കുടുംബ ബന്ധങ്ങൾ, സൗഹൃദം, തൊഴിൽ പ്രശ്നങ്ങൾ എന്നിവയെല്ലാം ചിത്രത്തിൽ പരാമർശവിധേയമായി വരുന്നുണ്ട്‌. അതുകൊണ്ടുതന്നെ, ചിതം കാലികപ്രസക്തിയുള്ളതാണെന്ന് പറയാവുന്നതാണ്‌.
■പക്വതയാർന്നതും, പുതുമയുള്ളതും, ലാളിത്യത്തോടുകൂടിയതുമായ അവതരണശൈലിയാണ്‌ ചിത്രത്തിന്റെ പ്രധാന ആകർഷണീയത. ആദ്യന്തം പ്രേക്ഷകനെ കഥയോട്‌ ചേർത്തുനിർത്തുന്ന ആഖ്യാനശൈലി ശ്രദ്ധേയമാണ്‌. ടെക്നിക്കൽ വശങ്ങളിലും ചിത്രം മേന്മകാത്തുസൂക്ഷിക്കുകയുണ്ടായി. കാസ്റ്റിംഗിലെ മികവ്‌, ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുമ്പോൾ ഗാനവിഭാഗം പശ്ചാത്തലവുമായി ചേർച്ചയില്ലാത്തവയായിരുന്നു.
■തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആർജ്ജിച്ച ശേഷം ജോലിതേടി അലയുന്ന യുവാക്കളുടെ മാനസികാവസ്ഥ, അവരുടെ കുടുംബത്തിൽ നിന്നുമുള്ള കുത്തുവാക്കുകൾ അവരിലേൽപ്പിക്കുന്ന ആഘാതങ്ങൾ, തൊഴിൽ മേഖലകളിലെ വെല്ലുവിളികൾ, ഉദ്യോഗാർത്ഥികളുടെ സംഘർഷങ്ങൾ എന്നീ വിഷയങ്ങളിലേക്ക്‌ ചിത്രം ആഴ്‌ന്നിറങ്ങുന്നുണ്ട്‌.
■സ്ത്രീപുരുഷ സൗഹൃദത്തെ രണ്ടു രീതികളിൽ കഥാകാരൻ വ്യാഖ്യാനിക്കുന്നു. കൂടാതെ ഭാര്യ-ഭർതൃബന്ധങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ, കൂട്ടുകാരാൽ സ്വാധീനിക്കപ്പെടുന്ന യുവത്വം, കൂട്ടുകാർക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സൗഹൃദവലയം, ഘടകങ്ങളെയെല്ലാം ചിത്രം സ്പർശിക്കുന്നു.
■എല്ലാ കഥാപാത്രങ്ങൾക്കും തത്തുല്യപങ്കാളിത്തം ചിത്രത്തിൽ നൽകുവാൻ സംവിധായകന്‌ കഴിഞ്ഞിരിക്കുന്നു. പ്രചോദനാത്മകമായ ചില സന്ദേശങ്ങളും ചിത്രം നമുക്ക്‌ നൽകുന്നുണ്ട്‌. അലസതയിൽ നിന്നും എഴുന്നേറ്റ്‌ മാറുവാനുള്ള സമയമായെന്നുള്ള തോന്നൽ ചിത്രം കാണുന്ന യുവാക്കളിലുളവാകും.
■ഗൃഹനാഥന്റെ സ്വഭാവവ്യതിയാനത്തിന്‌ ഹേതുവായ ഘടകങ്ങളെ പ്രേക്ഷകർക്ക്‌ കാര്യകാരണസഹിതം വ്യക്തമാക്കിക്കൊടുക്കുവാൻ സംവിധായകൻ ശ്രമിച്ചില്ല എന്നുതന്നെ പറയുവാനാകും. കഥാപാത്രങ്ങളിൽ ഭൂരിഭാഗം പേരും മദ്യപാനം ശീലമാക്കിയവരാണ്‌. കോമഡിക്കായി ക്രിയേറ്റ്‌ ചെയ്ത കൃത്രിമ സംഭവങ്ങളോ, കൂട്ടിച്ചേർക്കലുകളോ, അസ്വാഭാവികത തോന്നുന്ന രംഗങ്ങളോ ചിത്രത്തിലില്ല. ദ്വയാർത്ഥ പ്രയോഗങ്ങളോ, അശ്ലീല സംഭാഷണങ്ങളോ ഇല്ലെന്നുള്ളത്‌ പ്രത്യേകം ശ്രദ്ധിക്കുക.
■സംവിധായകൻ ഏറ്റവും നീതിപാലിച്ചത്‌, ഉപസംഹാര രംഗങ്ങളിലാണെന്ന് അടിവരയിട്ട്‌ പറയുവാനാകും. യാഥാർത്ഥ്യവുമായി ഒട്ടിനിൽക്കുന്ന സംഭവങ്ങളെ ദൃശ്യവത്കരിക്കുന്നതിൽ അദ്ദേഹം മൃദുസമീപനം കാണിച്ചില്ല. അതുകൊണ്ടുതന്നെ, ഇത്തരം ചെറിയ (നല്ല) ചിത്രങ്ങൾ കഴിയുമ്പോളുണ്ടാവുന്ന കയ്യടി തിയെറ്ററിൽ കേട്ടില്ല. ആർക്കും കയ്യടിക്കുവാൻ തോന്നില്ല എന്നു പറയുന്നതാകും ഉചിതം.
■ചിത്രം കണ്ടിറങ്ങുമ്പോൾ, സാൾട്ട്‌ & പെപ്പർ പോലുള്ള ചിത്രങ്ങൾ നമുക്ക്‌ നൽകിയതുപോലുള്ള സംതൃപ്തി, 'അനുരാഗ കരിക്കിൻ വെള്ളം' നമുക്ക്‌ സമ്മാനിക്കുന്നുണ്ട്‌. ആഗസ്റ്റ്‌ സിനിമാസ്‌ നിർമ്മിച്ച ഏറ്റവും നല്ല ചിത്രങ്ങളിലൊന്ന് എന്ന സ്ഥാനം അനുരാഗ കരിക്കിൻ വെള്ളം നേടിയിരിക്കും. ഒപ്പം ആസിഫ്‌ അലിയുടെ ഏറ്റവും നല്ല ചിത്രം എന്ന പേരും..!
»MY RATING: 3.5/★★★★★
➟വാൽക്കഷണം:
■"ഇപ്പോൾ നിനക്ക്‌ disturbance ആയി തോന്നുന്ന പലതും, മുൻപ്‌ നമ്മൾ എൻജോയ്‌ ചെയ്ത കാര്യങ്ങളായിരുന്നു." -നായിക നായകനോട്‌ പറയുന്ന വാക്കുകൾ. വ്യക്തിപരമായി പറയുകയാണെങ്കിൽ, ഈ ചിത്രത്തിലെ നായകൻ അനുഭവിച്ച അതേ മാനസികാവസ്ഥ, മുൻപ്‌ വിവിധ മേഖലകളിൽ എനിക്ക്‌ അനുഭവപ്പെട്ടിട്ടുള്ളതാണ്‌. ഈ ചിത്രത്തിൽ നിങ്ങളും കണ്ടേക്കാം, നിങ്ങളുടെ ജീവിതവുമായി ചേർന്നുകിടക്കുന്ന ചില സംഭവങ്ങൾ..!

Thursday, July 7, 2016

കസബ » A RETROSPECT....ജോമോൻ എഴുതിയ റിവ്യൂ...



ഞാനിഷ്ടപ്പെടുന്ന ഒരു സിനിമാപ്രേമിയും അതിലുപരി തന്റെ ബ്ലോഗിലൂടെ നല്ല നല്ല റിവ്യൂ എഴുതുകയും ചെയ്യുന്ന ഒരു ഫേസ്ബുക് കൂട്ടുകാരനാണ് ജോമോൻ അദ്ദേഹം എഴുതിയ എനിക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കൂടി ഞാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നു..

കസബ » A RETROSPECT
✦റിലീസിംഗിനു മുൻപ്‌, ഇത്രയേറെ ട്രോളുകൾ ഏറ്റുവാങ്ങേണ്ടതായി വന്ന ഒരു മലയാളസിനിമ വേറെയുണ്ടാവില്ല. അതുവഴി ഒരു നവാഗത സംവിധായകന്റെ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഹൈപ്പും, സമീപ കാല മമ്മൂട്ടിച്ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ പബ്ലിസിറ്റിയും 'കസബ'ക്ക്‌ ലഭിക്കുകയുണ്ടായി.
■ധാരാളം നവാഗത സംവിധായകരെ മലയാളസിനിമയിലേക്ക്‌ ആനയിച്ചിട്ടുള്ള വ്യക്തിയാണ്‌ മമ്മൂട്ടി. തീ പാറുന്ന തൂലികയുടെ ഉടമയും, ഏവർക്കും പ്രിയങ്കരനായ നടനുമായ രഞ്‌ജി പണിക്കറുടെ മകനായ, നിതിൻ രഞ്‌ജി പണിക്കറും, കസബയിലൂടെ, മമ്മൂട്ടിയുടെ കൈ പിടിച്ച്‌ സിനിമാരംഗത്തേക്കെത്തുകയാണ്‌. എങ്കിലും അഛൻ ആനപ്പുറത്തു കയറിയാൽ മകന്‌ തഴമ്പുണ്ടാകുമോ? ഇല്ല. അതിനാൽ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ഞാൻ ചിത്രത്തിനു കയറി.
»SYNOPSIS
■136 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാജൻ സക്കറിയ അലസനായ ഒരു പൊലീസ്‌ ഉദ്യോഗസ്ഥനാണ്‌. സ്ത്രീകളോട്‌ താത്പര്യക്കൂടുതലുള്ള അദ്ദേഹം, അലക്ഷ്യമായി യൂണിഫോം ധരിച്ച്‌, ചെറിയ കോമഡികളൊക്കെ പറഞ്ഞ്‌, അത്യാവശ്യം കുരുത്തക്കേടുകളൊക്കെ കാണിച്ചു നടക്കുന്ന ഒരാളാണ്‌. കേരള കർണ്ണാടക അതിർത്തിയായ കാളിയൂർ എന്ന സ്ഥലത്തേയ്ക്ക്‌ തന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ച ഒരു കേസുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിന്‌ പോകേണ്ടിവരുന്നതിൽ നിന്നും ചിത്രത്തിന്റെ കഥ വികസിക്കുന്നു.
👥CAST & PERFORMANCES
■CI രാജൻ സക്കറിയ എന്ന, അലസനും എന്നാൽ രസികനുമായ പോലീസ്‌ ഉദ്യോഗസ്ഥനായി മമ്മൂട്ടി അഭിനയിച്ചു. ചിത്രത്തിനു മുഴുവൻ ഊർജ്ജം പകരുന്നതിൽ, മമ്മൂട്ടി അവതരിപ്പിച്ച നായകവേഷം വലിയൊരു പങ്കുവഹിച്ചു. ആദ്യപകുതിയിൽ രാജൻ സക്കറിയ എപ്പോൾ വാതുറന്നോ അപ്പോഴെല്ലാം തിയെറ്റർ നിറഞ്ഞ കയ്യടിയായിരുന്നു.
■IG ചന്ദ്രശേഖരൻ എന്ന സിദ്ധിഖ്‌ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അർജ്ജുൻ എന്ന കഥാപാത്രത്തെ, സിദ്ധിഖിന്റെ മകനായ ഷഹീൻ സിദ്ധിഖ്‌ തന്നെ അവതരിപ്പിച്ചു. എല്ലാ ചിത്രങ്ങളിലും, മികച്ച പ്രകടനങ്ങളിലൂടെ നമ്മെ ഞെട്ടിക്കാറുള്ള സിദ്ധിഖിന്റെ പെർഫോമൻസ്‌ വിലയിരുത്താൻ വാക്കുകൾ തികയില്ല. എന്നാൽ സ്ക്രീൻ സ്പേസ്‌ കുറവായിരുന്നു.
■ലീലയിലെ ഗംഭീര പ്രകടനത്തിനുശേഷം, ഈ ചിത്രത്തിൽ മുകുന്ദൻ എന്ന പൊലീസ്‌ ഉദ്യോഗസ്ഥനായി ജഗദീഷ്‌ നല്ല പെർഫോൻസ്‌ കാഴ്ചവച്ചു. അതിശക്തയായ സ്ത്രീസാന്നിധ്യമായ കമലയായി വേഷമിട്ടത്‌, വരലക്ഷ്മി ശരത്‌കുമാർ.
■പൗരുഷത്തിന്റെ പ്രതീകമായ പരമേശ്വരൻ നമ്പ്യാർ എന്ന രാഷ്ട്രീയ നേതാവായി, സമ്പത്ത്‌ വേഷമിട്ടു, അലൻഷ്യർ അവതരിപ്പിച്ച തങ്കച്ചൻ എന്ന കഥാപാത്രവും, മഖ്ബൂൽ സൽമാൻ അവതരിപ്പിച്ച ജഗൻ മേനോൻ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്‌. ഇവരേക്കൂടാതെ Neha Sexeena, ബിജു പപ്പൻ, ശശി കലിംഗ, അബുസലീം തുടങ്ങിയവരും ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു.
📽CINEMATOGRAPHY
■Sameer Haq-ന്റെ ഛായാഗ്രഹണമികവ്‌ എടുത്തുകാണിക്കത്തക്ക രംഗങ്ങൾ ചിത്രത്തിൽ കുറവായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■ചിത്രത്തിലെ ഒരേയൊരു ഗാനം ആസ്വാദ്യകരമായിരുന്നില്ല. സിനിമയുടെ മൂഡിനനുസരിച്ച്‌ പശ്ചാത്തലസംഗീതമൊരുക്കുന്നതിൽ രാഹുൽരാജ്‌ വിജയിച്ചു.
»OVERALL VIEW
■തുടക്കം മുതൽ പ്രേക്ഷകനെ ത്രില്ലടിപ്പിച്ചുകൊണ്ടുള്ള ഒരു എന്റർടൈനർ. അതിനു വേണ്ട ചേരുവകൾ ചേർത്തൊരുക്കിയ തിരക്കഥ, മികച്ച ആവിഷ്കാരം. നായകന്റെ സ്വഭാവത്തെ എടുത്തുകാണിച്ചുകൊണ്ട്‌, നർമ്മ മുഹൂർത്തങ്ങളിലൂടെ, പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലേക്ക്‌ കടന്നുചെന്ന്, ബോറടിക്കാത്ത വിധത്തിൽ അവസാനിച്ച ആദ്യപകുതിയും, കാലോചിതമായ വിഷയങ്ങളിലൂടെ, ഉദ്വേഗം നിലനിറുത്തിക്കൊണ്ട്‌ കടന്നുപോയ രണ്ടാം പകുതിയും, തൃപ്തികരമായ ക്ലൈമാക്സും.
■ഗ്രാമീണപശ്ചാത്തലത്തിൽ ആരംഭിച്ച്‌, ഗ്രാമീണപശ്ചാത്തലത്തിൽ അവസാനിക്കുന്ന ഈ ചിത്രം, പ്രസക്തമായ ചില വിഷയങ്ങൾക്കൂടി പറഞ്ഞുപോകുന്നു. ഒരേസമയം പണത്തോടും പദവികളോടും പെണ്ണിനോടുമുള്ള പുരുഷന്റെ അടങ്ങാത്ത ആർത്തി, സൗഹൃദം, നായകന്റെ വൈകാരിക സംഘർഷങ്ങൾ എന്നിവയ്ക്കെല്ലാം ചിത്രം പ്രാധാന്യം കൊടുത്തു. പുരുഷന്റെ ആഗ്രഹങ്ങൾക്ക്‌ പാത്രമാവേണ്ടിവന്ന സ്ത്രീകൾ അനുഭവിക്കുന്ന വ്യഥകൾ അതേപടി പകർത്തപ്പെട്ടിട്ടുണ്ട്‌.
■ധാരാളം പോലീസ്‌ കഥകൾ മലയാളത്തിലിറങ്ങിയിട്ടുണ്ട്‌. നന്മയുടെ നിറകുടങ്ങളായ ധാരാളം പോലീസ്‌ ഉദ്യോഗസ്ഥരെ നാം കണ്ടിട്ടുമുണ്ട്‌. എന്നാൽ ഇതൊരു ശ്രേഷ്ടനായ പൊലീസുദ്യോഗസ്ഥന്റെ കഥയല്ല. എല്ലാ പോലീസുകാരും 'എല്ലാം' തികഞ്ഞവരാണെന്നുള്ള ധാരണകളെ കാറ്റിൽപ്പറത്തിക്കൊണ്ട്‌, ആഭാസനായ ഒരു പോലീസ്‌ ഉദ്യോഗസ്ഥനിലൂടെ കഥ പറഞ്ഞുപോകുന്നു. കേസന്വേഷണത്തിലൂടെ തന്റെ സ്വഭാവം മാറ്റപ്പെട്ട, നീതിമാനായ ഒരു നായകനേയും ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.
■ക്ലീഷേകളെ പരമാവധി ഒഴിവാക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്‌. ഒരു കഥാപാത്രത്തിന്റെ ട്രാൻസ്‌ഫോർമേഷൻ കാണിക്കുന്നതിൽ നിന്നും അത്‌ മനസ്സിലാക്കാം. കൃത്രിമത്വം തോന്നാത്ത രീതിയിൽ, പ്രേക്ഷകനെ മുഷിപ്പിക്കാതെ, ആസ്വാദനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്‌ ചിത്രം അവസാനിപ്പിച്ചു. ശബ്ദമിശ്രണം, എഡിറ്റിംഗ്‌ ഉൾപ്പെടെ, ടെക്നിക്കൽ വശങ്ങളിലും ചിത്രം മികച്ചുനിന്നു.
■വികലഹാസ്യങ്ങളുടെ അതിപ്രസരം ചിത്രത്തിലില്ല, ഏൽക്കാതെ പോയ നർമ്മസംഭാഷണങ്ങളും ഇല്ല. കയ്യടിക്കാതിരിക്കുവാൻ കഴിയാത്ത, ഉരുളയ്ക്കുപ്പേരി പോലുള്ള പഞ്ച്‌ ഡയലോഗുകളുണ്ട്‌. സ്ത്രീവിരുദ്ധത നിഴലിക്കുന്ന ചില സംഭാഷണങ്ങളും, ഏതാനും ദ്വയാർത്ഥ പ്രയോഗങ്ങളും ചിത്രത്തിലുടനീളമുണ്ടായിരുന്നു. മുകുന്ദൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയുമൊത്തുള്ള നായകന്റെ സംഭാഷണം ഒഴിവാക്കേണ്ടതുതന്നെയായിരുന്നു.
■അന്വേഷണോദ്യോഗസ്ഥൻ തന്റെ കഴിവുപയോഗിച്ച്‌ തെളിയിക്കേണ്ട, കേസിന്‌ ഉപോൽബലകമായ വസ്തുതകൾ, ചില കേന്ദ്ര കഥാപാത്രങ്ങളുടെ സ്വമേധയാലുള്ള ഏറ്റുപറച്ചിലിലൂടെ ആഖ്യാനിക്കാൻ ശ്രമിച്ചത്‌, അനൗചിത്യപരമായിത്തോന്നി.
■ഒരു തുടക്കക്കാരന്റെതായ യാതൊരു വിധ അങ്കലാപ്പുകളോ, പരിചയക്കുറവോ ചിത്രത്തിലെങ്ങും പ്രകടമായിരുന്നില്ല എന്നത്‌ പ്രശംസാർഹമാണ്‌. ഈ ചിത്രം, ആരാധകർക്കും പൊതുപ്രേക്ഷക സമൂഹത്തിനും ആഘോഷിക്കത്തക്കവിധത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. ചിത്രം എനിക്ക്‌ നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ, ഞാൻ 'കസബ'ക്ക്‌ അഞ്ചിൽ മൂന്നരമാർക്ക്‌ നൽകുവാൻ ആഗ്രഹിക്കുന്നു. അമിത പ്രതീക്ഷകളില്ലാതെ, ധൈര്യമായി ടിക്കറ്റെടുക്കാം, കസബ നിങ്ങളെ നിരാശരാക്കുകയില്ല.
click here:https://m.facebook.com/keralamovieclub
➟വാൽക്കഷണം:
■ഈ ചിത്രത്തെ ട്രോളിയവർക്കുള്ള മറുപടിയെന്നവണ്ണം, ICU, TROLL MALAYALAM, TROLL MOLLYWOOD എന്നീ ട്രോൾ പേജുകൾക്ക്‌ നന്ദി പറഞ്ഞുകൊണ്ടാണ്‌ ചിത്രമാരംഭിച്ചത്‌. എന്തുതന്നെയായാലും, ചിത്രത്തെ ആക്ഷേപിച്ചവർക്കെല്ലാം ഇനി തൽക്കാലം വിശ്രമിക്കാവുന്നതാണ്‌..!
കസബ ഡാ .....

Wednesday, July 6, 2016

കരിങ്കുന്നം 6's » A RETROSPECT....ജോമോൻ എഴുതിയ റിവ്യൂ...



ഞാനിഷ്ടപ്പെടുന്ന ഒരു സിനിമാപ്രേമിയും അതിലുപരി തന്റെ ബ്ലോഗിലൂടെ നല്ല നല്ല റിവ്യൂ എഴുതുകയും ചെയ്യുന്ന ഒരു ഫേസ്ബുക് കൂട്ടുകാരനാണ് ജോമോൻ അദ്ദേഹം എഴുതിയ എനിക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കൂടി ഞാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നു....

കരിങ്കുന്നം 6's » A RETROSPECT
✦"a tribute to Jimmy George"
-ചിത്രത്തിന്റെ പരസ്യവാചകം ഇങ്ങനെയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ professional വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്‌. വോളീബോളിൽ ലോകത്തിലെ (എൺപതുകളിൽ) പത്ത് മികച്ച അറ്റാക്കർ‍മാരിൽ ഒരാളായി ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇറ്റലിയിൽ ക്ലബ് വോളിബാൾ കളിച്ച ജിമ്മി ജോർജ്ജ്, തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോൾത്തന്നെ, തന്റെ 32ആം വയസ്സിൽ, (1987 നവംബർ 30-ന്‌) ഇറ്റലിയിൽ വെച്ച് ഒരു കാറപകടത്തിൽ ജിമ്മി ജോർജ്ജ് മരണപ്പെട്ടു.
■വോളിബോൾ കളിയെ പശ്ചാത്തലമാക്കിയുള്ള ഈ ചിത്രം, ഉസ്താദ്‌ ഹോട്ടൽ, ട്രാഫിക്‌, ചാപ്പാ കുരിശ്‌ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫനാണ്‌ വിതരണം ചെയ്യുന്നത്‌. മലയാളികളെ സംബന്ധിച്ചിടത്തോളം, ചിത്രത്തിലേക്ക്‌ ആകർഷിക്കപ്പെടാൻ തക്കവണ്ണം മറ്റെന്തുവേണം?
»SYNOPSIS
■144 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ, എബി-വന്ദന എന്നിവർ മിശ്രവിവാഹിത ദമ്പതികളാണ്‌. വോളിബോളിനെ, ക്രിക്കറ്റിന്റെയും ഫുട്ബോളിന്റേയും ലെവലിലേക്ക്‌ ഉയർത്തുവാൻ ആഗ്രഹിച്ച എബി, കരിങ്കുന്നം സിക്സസ്‌ എന്ന തങ്ങളുടെ ടീമിനെ ലോകമറിയുന്ന ഒരു ടീമാക്കി മാറ്റുവാനും ലക്ഷ്യം വച്ചിരുന്നു. ആ ലക്ഷ്യത്തിൽ, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന എബി ഒരിക്കൽ ഒരു വാതുവെയ്പ്പുകാരനുമായി കോർക്കേണ്ടിവന്നു. അത്‌ വലിയൊരു പ്രശ്നത്തിൽ കലാശിച്ചു. തുടർന്ന് തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാനായി അവർ യത്നിക്കുന്നു.
👥CAST & PERFORMANCES
■നായികക്ക്‌ മുൻതൂക്കമുള്ള ഈ ചിത്രത്തിൽ, വോളിബോൾ കോച്ചായ വന്ദന എന്ന കേന്ദ്രകഥാപാത്രത്തെ മഞ്‌ജു വാര്യർ അവതരിപ്പിച്ചു. പ്രതികൂലസാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവന്ന ചുറുചുറുക്കുള്ള, സംഘർഷങ്ങൾ ഉള്ളിലൊതുക്കി ഭർത്താവിനെ അതിയായി സ്നേഹിക്കുന്ന നായികാകഥാപാത്രമായി, മഞ്‌ജു വാര്യർ നല്ല പ്രകടനം കാഴ്ചവച്ചു. രണ്ടാം വരവിലെ ഏറ്റവും മികച്ച പ്രകടനമെന്ന് നിസ്സംശയം പറയാം.
■എബി എന്ന, ഭർത്താവിന്റെ വേഷം അനൂപ്‌ മേനോൻ അവതരിപ്പിച്ചു. സ്ക്രീൻ സ്പേസ്‌ കുറവായിരുന്നെങ്കിലും, വോളിബോൾ ഭ്രമം മൂത്ത, ജിമ്മിജോർജ്ജിന്റെ കടുത്ത ആരാധകനായ കഥാപാത്രത്തെ മിതത്വത്തോടുകൂടിത്തന്നെ അനൂപ്‌ മേനോൻ അവതരിപ്പിച്ചു. എബി-വന്ദന ദമ്പതികളുടെ സഹായിയായി, കോട്ടയം പ്രദീപ്‌ വേഷമിട്ടു.
■ചിത്രത്തിൽ സുരാജ്‌ വെഞ്ഞാറമ്മൂട്‌ അവതരിപ്പിച്ച കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. തുടരെത്തുടരെ വ്യത്യസ്തവേഷങ്ങൾ ചെയ്യുവാൻ അവസരങ്ങൾ ലഭിക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷം തന്നെയായിരിക്കും നെൽസൺ.
■ഗായത്രി സുരേഷ്‌ (ജമ്നാപ്യാരി), ലെന, ബാബു ആന്റണി, സുധീർ കരമന, സന്തോഷ്‌ കീഴാറ്റൂർ, ബൈജു, നോബി, ജേക്കബ്‌ ഗ്രിഗറി, ശ്രീജിത്‌ രവി, നന്ദു, മേജർ രവി, മണിയൻപിള്ള രാജു, ജഗദീഷ്‌, ഹരീഷ്‌ പെരടി, പദ്മരാജ്‌ രതീഷ്‌, ശ്യാമപ്രസാദ്‌, മണിക്കുട്ടൻ എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
📽CINEMATOGRAPHY
■ജയകൃഷ്ണ ഗുമ്മാടി കൈകാര്യം ചെയ്ത ക്യാമറ മികച്ചുനിന്നു. ജയിലിനകത്തും, ജയിലിന്റെ ലോംഗ്‌ ഷോട്ട്‌ ഉൾപ്പെടെയുള്ള രംഗങ്ങളും നല്ലരീതിയിൽ പകർത്തിയിട്ടുണ്ട്‌. ഗാനരംഗങ്ങളിലും അത്‌ ദൃശ്യമായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■യുവ സംഗീതസംവിധായകരിൽ ശ്രദ്ധേയനായ രാഹുൽ രാജ്‌ ഈണമിട്ട പാട്ടുകൾ സന്ദർഭോചിതമായിരുന്നു, പശ്ചാത്തലസംഗീതം ഗംഭീരം. ക്ലൈമാക്സിനോടടുക്കുമ്പോൾ കഥാപശ്ചാത്തലത്തിനും, കളിക്കളത്തിനും യോജിച്ചരീതിയിൽ, കാണികൾക്ക്‌ വീര്യം പകരുന്ന പശ്ചാത്തലസംഗീതമൊരുക്കാൻ രാഹുൽ രാജിന്‌ കഴിഞ്ഞു.
»OVERALL VIEW
■പ്രചോദനാത്മകമായ സന്ദേശങ്ങൾ ഉൾക്കൊണ്ട, sports പശ്ചാത്തലമാക്കിയുള്ള ഒരു നല്ല ചിത്രം, വ്യത്യസ്തമായ കഥ, മികച്ച തിരക്കഥയ്ക്ക്‌ അനുയോജ്യമായ, തെല്ലും ബോറടിപ്പിക്കാത്തവിധത്തിലുള്ള ആവിഷ്കാരം.
■നായികാനായകന്മാരുടെ സന്തോഷകരമായ ജീവിതത്തിൽ തുടങ്ങി, അവർ നേരിട്ട വിവിധ പ്രശ്നങ്ങളിലൂടെ കടന്നുപോയി, ലക്ഷ്യം നേടുവാനുള്ള കഠിനശ്രമങ്ങളിലൂടെ സഞ്ചരിച്ച ആദ്യപകുതിയും, ആദ്യപകുതിയോട്‌ നീതിപാലിച്ചുകൊണ്ട്‌, ഒട്ടും ബോറടിപ്പിക്കാത്തവിധത്തിൽ മുൻപോട്ടുപോയ മികച്ച രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ഉപസംഹാരവും.
■ക്ലീഷേ രംഗങ്ങളെ ഒഴിവാക്കിക്കൊണ്ട്‌, സാധാരണ ജനങ്ങൾക്കിടയിൽ ക്രിക്കറ്റ്‌, ഫുട്ബോൾ എന്നിവയുടെ പകുതിപോലും സ്വാധീനമില്ലാത്ത ഒരു ഗെയിം ബേസ്‌ ചെയ്തുകൊണ്ടുള്ള കഥയെ, വളരെ ലാളിത്യത്തോടുകൂടി ആവിഷ്കരിച്ചിരിക്കുന്നു. വേഗതയിൽ പറഞ്ഞുപോകുന്ന രീതിയാണ്‌ സംവിധായകൻ അവലംബിച്ചിരിക്കുന്നത്‌.
■സ്പോർട്സ്‌ ബേസ്ഡ്‌ ചിത്രമായിരുന്നെങ്കിലും, ചിത്രത്തിൽ ഏറിയപങ്കും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ജയിലിൽ വച്ചാണ്‌. പ്രചോദനാത്മകമായ വിഷയങ്ങളോടൊപ്പം, തടവുകാർ തമ്മിലുള്ള വൈകാരികബന്ധവും, സ്വാർത്ഥതയും, വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജയിലിനകത്തെ സൗഹൃദം, ഒരുമ, കൃഷിയുൾപ്പെടെയുള്ള ജോലികൾ എന്നിവയേക്കുറിച്ചെല്ലാം ഒരറിവ്‌ പ്രേക്ഷകനു പകർന്നു നൽകാൻ സംവിധായകന്‌ കഴിഞ്ഞു.
■നേതൃത്വപാടവം, ആവശ്യമായിരുന്ന വിവിധ മേഖലകൾ, വെല്ലുവിളികൾ ഏറ്റെടുക്കുവാനായി മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന തിരിച്ചടികൾ എന്നിവയെല്ലാം തെല്ലും കൃത്രിമത്വം തോന്നാത്തവിധത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്‌. വോളിബോൾ കളിയോടും, ജിമ്മി ജോർജ്ജിനോടുമുള്ള വലിയൊരുവിഭാഗം ജനങ്ങളുടെ ഭ്രമത്തേയും, കായികരംഗത്ത്‌ പൊതുവായുള്ള വാതുവെയ്പ്പ്‌, ചതി, കാലുമാറ്റം തുടങ്ങിയ വിഷയങ്ങളേയും ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌.
■ഭാര്യ ഭർതൃ ബന്ധത്തിന്റെ ഇഴയടുപ്പത്തിന്റെ ആവശ്യകതയേയും, പരസ്പരമുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യത്തേയും ചിത്രം ഉയർത്തിക്കാണിക്കുന്നതോടൊപ്പം, സത്യസന്ധതക്ക്‌ വില നൽകുന്ന ചങ്കൂറ്റമുള്ള ഒരു പിതാവിനെ ഹരീഷ്‌ പെരടി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ നമുക്ക്‌ കാണാവുന്നതാണ്‌.
■എന്നിരുന്നാലും, കള്ളനും കൊലപാതകിയുമായി തടവറയിൽ കിടക്കുന്നവരോടുള്ള (അവരുടെ) ഉറ്റവരുടെ സമീപനരീതി, അവരുടെ ജയിൽ ജീവിതത്തെ ന്യായീകരിക്കും വിധത്തിലുള്ളതാണെന്ന് തോന്നി. കളിക്കാരുടെ പ്രായപരിധി ചിത്രത്തിൽ പരാമർശിക്കുകയോ പരിഗണിക്കുകയോ ചെയ്യപ്പെട്ടിട്ടില്ല.
■എഡിറ്റിംഗ്‌ ഉൾപ്പെടെ ടെക്നിക്കൽ വശങ്ങളിൽ ചിത്രം മികച്ചുനിന്നു. സംഘട്ടനരംഗങ്ങളും കൊള്ളാം. നായിക ജയിലിലേക്ക്‌ നടന്നുവരുമ്പോൾ ഒരു നടൻ കാഥികനേപ്പോലെ എന്തൊക്കെയോ പുലമ്പുന്നതൊഴിവാക്കിയാൽ, മറ്റെല്ലാ അഭിനേതാക്കളുടെയും പ്രകടനം ഒന്നിനൊന്നിനു മെച്ചം. ജയിലിനകത്തുവച്ചുള്ള കോമഡികൾ അതീവരസകരമായിരുന്നു. 'സന്തോഷം വരുമ്പോൾ മഴപെയ്യുക' എന്ന (മലയാള) സിനിമകളിലെ സ്ഥിരം ക്ലീഷേയെ രസാവഹമായി ആക്ഷേപിക്കുന്നുണ്ട്‌
■എത്രതന്നെ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും, ആരെല്ലാം ഒറ്റപ്പെടുത്തിയാലും, അതിനെയെല്ലാം തരണം ചെയ്ത്‌ കഠിനശ്രമം നടത്തുന്നതിന്‌ പ്രതിഫലം ലഭിക്കുമെന്നതിന്റെ മാതൃക ചിത്രത്തിൽ കാണാവുന്നതാണ്‌. വ്യത്യസ്തതയുള്ള ചലച്ചിത്രങ്ങൾക്കായി കാത്തിരിക്കാറുള്ള ഓരോരുത്തർക്കും, കരിങ്കുന്നം സിക്സസ്‌ ഒരു നല്ല അനുഭവം തന്നെയായിരിക്കുമെന്നുറപ്പ്‌.
»MY RATING: 3.25/★★★★★

➟വാൽക്കഷണം:
■ചിത്രത്തിന്റെ സംവിധായകനായ ദീപു കരുണാകരൻ മുൻപ്‌, ക്രേസി ഗോപാലൻ, വിന്റർ, തേജാഭായ്‌ & ഫാമിലി, ഫയർമാൻ എന്നിങ്ങനെ നാലു ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നെങ്കിലും, എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ അവയ്ക്ക്‌ സാധിച്ചു എന്ന് പറയുവാനാവില്ല. എന്നാൽ ഈ വരവിൽ, ഏവർക്കും തൃപ്തികരമായ വിധത്തിൽ ഒരു ചിത്രമൊരുക്കുവാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു എന്നത്‌ അഭിനന്ദനാർഹമാണ്‌. മഞ്‌ജു വാര്യർക്ക്‌ ഒരു നല്ല തിരിച്ചുവരവ്‌ ലഭിച്ചതും വച്ചാണെന്നു പറയാം.!

ഷാജഹാനും പരീക്കുട്ടിയും » A RETROSPECT.........ജോമോൻ എഴുതിയ റിവ്യൂ...



ഞാനിഷ്ടപ്പെടുന്ന ഒരു സിനിമാപ്രേമിയും അതിലുപരി തന്റെ ബ്ലോഗിലൂടെ നല്ല നല്ല റിവ്യൂ എഴുതുകയും ചെയ്യുന്ന ഒരു ഫേസ്ബുക് കൂട്ടുകാരനാണ് ജോമോൻ അദ്ദേഹം എഴുതിയ എനിക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കൂടി ഞാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നു....

ഷാജഹാനും പരീക്കുട്ടിയും » A RETROSPECT
✦ജനപ്രിയൻ, റോമൻസ്‌, ഹാപ്പി ജേർണി എന്നീ ചിത്രങ്ങൾക്കുശേഷം ബോബൻ സാമുവൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ 'ഷാജഹാനും പരീക്കുട്ടിയും' ജയസൂര്യ, ചാക്കോച്ചൻ, അമലാപോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, ഹാസ്യത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരിക്കുമെന്ന് ടൈറ്റിൽ സൂചിപ്പിക്കുന്നു.
■ഒരു ചിത്രത്തിന്റെ ട്രൈലർ, പ്രൊമോ സോംഗ്‌ , തുടങ്ങിയവ ആ ചിത്രത്തോടുള്ള പ്രേക്ഷകന്റെ പ്രതീക്ഷയെ വർദ്ധിപ്പിക്കുമെങ്കിൽ, ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം വിപരീതഫലമാണുളവായത്‌. ചിത്രത്തിന്റെ ട്രൈലറും വീഡിയോ ഗാനവും ആസ്വാദ്യകരമല്ലായിരുന്നു.
»SYNOPSIS
■141 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ, ജിയ വാഹനഭ്രമമുള്ള ഒരു പെൺകുട്ടിയാണ്‌. പുതിയ വാഹനങ്ങൾ അമിതവേഗതയിൽ ഓടിക്കാറുള്ള ജിയക്ക്‌ ഒരുനാൾ ഒരപകടം സംഭവിച്ചു. അപകടത്തിൽ ഓർമ്മശക്തി നശിച്ച ജിയയെ പൂർവ്വാവസ്ഥയിലാക്കുവാനുള്ള ശ്രമവും, ജിയയുടെ മുൻകാല സുഹൃത്തുക്കളിലേക്കുള്ള അന്വേഷണങ്ങളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.
👥CAST & PERFORMANCES
■ഗുണ്ടായിസമൊക്കെയായി ജീവിക്കുന്ന പ്രിൻസ്‌ എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചു. വ്യത്യസ്ത ലുക്കും, ഭാവങ്ങളുമായി, വളരെ ഊർജ്ജസ്വലമായ പെർഫോമൻസായിരുന്നു. ജയസൂര്യ-അമല കോമ്പിനേഷൻ സീനുകൾ മികച്ചുനിന്നു.
■ബിസിനസ്സുകാരനായ പ്രണവ്‌ എന്ന കഥാപാത്രമായി ചാക്കോച്ചൻ വേഷമിട്ടു. ഏൽപ്പിക്കപ്പെട്ട വേഷം മിതത്വത്തോടുകൂടി അദ്ദേഹം അവതരിപ്പിച്ചു, ക്ലൈമാക്സിനോടടുക്കുമ്പോൾ കൂടുതൽ നന്നായിത്തോന്നി.
■ജിയ എന്ന നായികാകഥാപാത്രത്തെ അമലാ പോൾ അവതരിപ്പിച്ചു. ഓർമ്മ നഷ്ടപ്പെട്ട, എന്നാൽ പ്രാധാന്യമുള്ള നായികാ കഥാപാത്രമായി അമലാപോൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മേജർ രവി എന്ന കഥാപാത്രമായി വന്ന അജു വർഗ്ഗീസ്‌ ശരാശരി പ്രകടനം മാത്രമായിരുന്നു.
■Private Detective മാത്യൂസ്‌ എന്ന കഥാപാത്രത്തെ സുരാജ്‌ വെഞ്ഞാറമ്മൂട്‌ അവതരിപ്പിച്ചു. തുടക്കത്തിൽ കോമഡികളൊന്നും രസകരമായിരുന്നില്ലെങ്കിലും, ഷോക്കേറ്റ ശേഷമുള്ള രംഗങ്ങൾ തിയെറ്ററിൽ കൂട്ടച്ചിരിയുണ്ടാക്കി. കുഞ്ചൻ, വിജയരാഘവൻ, സുനിൽ സുഖദ, ലെന, കൊച്ചുപ്രേമൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു.
📽CINEMATOGRAPHY
■ഗാനരംഗങ്ങളിലും, ക്ലൈമാക്സിനോടനുബന്ധിച്ച രംഗങ്ങളിലും ക്യാമറാമികവ്‌ പ്രകടമായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■ഹരിനാരായണന്റെ വരികൾക്ക്‌ ഈണം പകർന്നിരിക്കുന്നത്‌ ഗോപീ സുന്ദർ. ആദ്യപകുതിക്കൊടുവിൽ കേൾപ്പിക്കുന്ന 'ചിത്തിരമുത്തേ' എന്നുതുടങ്ങുന്ന ഗാനം ശരാശരി നിലവാരം പുലർത്തി. പശ്ചാത്തലസംഗീതം മേന്മയുള്ളതായിരുന്നില്ല. ടു കൺട്രീസിലേതുപോലെ പശ്ചാത്തലത്തിൽ 'മുക്കത്തെ പെണ്ണേ' കേൾപ്പിച്ചതും, കോമഡി രംഗങ്ങളിൽ ഇത്‌ കോമഡിയാണെന്ന് മറ്റുള്ളവർ മനസ്സിലാക്കാൻ വേണ്ടി ഉപയോഗിച്ച ക്ലിപ്സും അരോചകമായിരുന്നു. നാദിർഷ രചിച്ച്‌, ഈണമിട്ട്‌ ആലപിച്ച്‌"മധുരിക്കും ഓർമ്മകളേ.. " എന്നുതുടങ്ങുന്ന, പഴയഗാനങ്ങൾ കൂട്ടിയുണ്ടാക്കിയ ഗാനം വലിയ ഓളമുണ്ടാക്കി.
»OVERALL VIEW
■ഹാസ്യത്തിനും entertaining-നും മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള ശരാശരി നിലവാരമുള്ള ഒരു ചിത്രം. ലോജിക്‌ സംബന്ധമായ ആശയക്കുഴപ്പങ്ങൾ ധാരാളമുള്ള കഥ, ശരാശരി തിരക്കഥ, ഏറെക്കുറെ, പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയ മേക്കിംഗ്‌.
■നായികാനായകന്മാരുടെ കണ്ടുമുട്ടലും, നായികയുടെ ഓർമ്മശക്തിവീണ്ടെടുക്കുവാനുള്ള ശ്രമങ്ങളും കോമഡിയോടുകൂടി അവതരിപ്പിക്കപ്പെട്ട, ബോറടിക്കാത്തവിധമുള്ള ആദ്യപകുതിയും, നായികയ്ക്കുവേണ്ടിയുള്ള നായകന്മാരുടെ മത്സരങ്ങൾ, ബാലിശമായ രംഗങ്ങൾ എന്നിവയുൾപ്പെട്ട രണ്ടാം പകുതിയും, തൃപ്തികരമായിത്തോന്നാത്ത ക്ലൈമാക്സും.
■പ്രേക്ഷകനെ ആദ്യന്തം ചിരിപ്പിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം, ആ വിധത്തിൽ സംവിധായകൻ പ്രേക്ഷകനെ വഞ്ചിച്ചില്ല. എന്നാൽ കഥാപരമായി നോക്കുകയാണെങ്കിൽ ചിത്രം മേന്മയേറിയതുമല്ല. ആദ്യപകുതിയുമായി ഇഴചേരാത്ത ഉപസംഹാരത്തിന്റെ മുഷിച്ചിൽ, ഹാസ്യത്തിന്റെ മേമ്പൊടിയിൽ മിനുക്കിയിരിക്കുന്നു. ഏതാനും കോമഡികൾ വ്യത്യസ്തത പുലർത്തി. നായകന്റെ അമ്മയുൾപ്പെടെയുള്ളവരും, നായികയുടെ വീട്ടുകാരും ഉൾപ്പെടെയുള്ളവർ കോമഡി പറഞ്ഞത്‌, കഴിഞ്ഞവർഷമിറങ്ങിയ ചില ചിത്രങ്ങളെ ഓർമ്മിപ്പിച്ചു.
■ടെക്നിക്കൽ വശങ്ങൾ മികച്ചുനിന്നു. കാസ്റ്റിംഗ്‌ എടുത്തുപറയേണ്ടതാണ്‌. ചാക്കോച്ചൻ-ജയസൂര്യ കോമ്പിനേഷനിലുള്ള ഗുലുമാൽ, ത്രീ കിംഗ്സ്‌ തുടങ്ങിയവയുമായി ചില രംഗങ്ങൾക്ക്‌ സാദൃശ്യം തോന്നിയേക്കാം. ദളപതിയുൾപ്പെടെയുള്ള ചിത്രങ്ങളുടെ ചിത്രങ്ങളിലെ രംഗങ്ങളുമായി ഈ ചിത്രത്തിലെ രംഗങ്ങളിൽ സാദൃശ്യം കാണിച്ചുകൊണ്ടുള്ള കോമഡികൾ കൊള്ളാമായിരുന്നു. മാധ്യമപ്രവർത്തകരേയും, ചന്ദനമഴ സീരിയൽ, നായകന്മാരുടെ ആദ്യ ചിത്രങ്ങളിലെ ഗാനങ്ങൾ എന്നിവയുൾപ്പെട്ട കോമഡിരംഗങ്ങൾ രസകരമായിരുന്നു.
■അജു വർഗ്ഗീസ്‌, സുരാജ്‌ ടീമിന്റെ ചില കോമഡികൾ പ്രതീക്ഷിക്കാവുന്നതും, രസിപ്പിക്കാത്ത വിധത്തിലുള്ളവയുമായിരുന്നു. നായികയുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണരംഗങ്ങളിൽ കൃത്രിമത്വം തോന്നി. പതിവു കോമഡി ചിത്രങ്ങളിലെന്നതുപോലെ കോമഡിക്കുവേണ്ടി ക്രിയേറ്റ്‌ ചെയ്ത ചില അനുചിത രംഗങ്ങൾ ഇവിടേയും കല്ലുകടിയായിരുന്നു. എങ്കിലും ദ്വയാർത്ഥപ്രയോഗങ്ങളുടെ വേലിയേറ്റം ഇവിടെ കണ്ടില്ല എന്നത്‌ ആശ്വാസകരമാണ്‌.
■പ്രേക്ഷകനെ ബോറടിക്കാതെ തിയെറ്ററിൽ പിടിച്ചിരുത്താൻ കഴിഞ്ഞ ഈ ചിത്രത്തിനായി, ലോജിക്കിനേക്കുറിച്ച്‌ കൂടുതലായി ചിന്തിക്കാതെ, അമിതപ്രതീക്ഷകളില്ലാതെ പോകുന്നവർ നിരാശരാവില്ല. അമർ അക്ബർ അന്തോണി, ടു കൺട്രീസ്‌, കിംഗ്‌ ലയർ തുടങ്ങിയ ചിത്രങ്ങൾ സ്വീകരിച്ചവർക്ക്‌ ഈ ചിത്രവും ഇഷ്ടപ്പെട്ടേക്കാം.
»MY RATING: 2.5/★★★★★

➟വാൽക്കഷണം:
■Book My Show വഴിയായിരുന്നു ചിത്രത്തിന്‌ ടിക്കറ്റെടുത്തത്‌. ദുഃഖകരമെന്നു പറയട്ടെ, തിയെറ്ററിലുള്ള 'ടിക്കറ്റ്‌ ആഗമന യന്ത്രത്തിൽ' Booking ID എന്റർ ചെയ്തപ്പോൾ കിട്ടിയ സ്ലിപ്പിൽ "SHAJAHANUM PARIKKUTTIYUM" എന്ന പേരിന്റെ അവസാന 9 അക്ഷരങ്ങൾ ഇല്ലായിരുന്നു. എത്ര മ്ലേഛകരം...!