
ഞാനിഷ്ടപ്പെടുന്ന ഒരു സിനിമാപ്രേമിയും അതിലുപരി തന്റെ ബ്ലോഗിലൂടെ നല്ല നല്ല റിവ്യൂ എഴുതുകയും ചെയ്യുന്ന ഒരു ഫേസ്ബുക് കൂട്ടുകാരനാണ് ജോമോൻ അദ്ദേഹം എഴുതിയ എനിക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കൂടി ഞാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നു....
ഷാജഹാനും പരീക്കുട്ടിയും » A RETROSPECT
✦ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി എന്നീ ചിത്രങ്ങൾക്കുശേഷം ബോബൻ സാമുവൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഷാജഹാനും പരീക്കുട്ടിയും' ജയസൂര്യ, ചാക്കോച്ചൻ, അമലാപോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, ഹാസ്യത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരിക്കുമെന്ന് ടൈറ്റിൽ സൂചിപ്പിക്കുന്നു.
■ഒരു ചിത്രത്തിന്റെ ട്രൈലർ, പ്രൊമോ സോംഗ് , തുടങ്ങിയവ ആ ചിത്രത്തോടുള്ള പ്രേക്ഷകന്റെ പ്രതീക്ഷയെ വർദ്ധിപ്പിക്കുമെങ്കിൽ, ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം വിപരീതഫലമാണുളവായത്. ചിത്രത്തിന്റെ ട്രൈലറും വീഡിയോ ഗാനവും ആസ്വാദ്യകരമല്ലായിരുന്നു.
»SYNOPSIS
■141 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ, ജിയ വാഹനഭ്രമമുള്ള ഒരു പെൺകുട്ടിയാണ്. പുതിയ വാഹനങ്ങൾ അമിതവേഗതയിൽ ഓടിക്കാറുള്ള ജിയക്ക് ഒരുനാൾ ഒരപകടം സംഭവിച്ചു. അപകടത്തിൽ ഓർമ്മശക്തി നശിച്ച ജിയയെ പൂർവ്വാവസ്ഥയിലാക്കുവാനുള്ള ശ്രമവും, ജിയയുടെ മുൻകാല സുഹൃത്തുക്കളിലേക്കുള്ള അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
■141 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ, ജിയ വാഹനഭ്രമമുള്ള ഒരു പെൺകുട്ടിയാണ്. പുതിയ വാഹനങ്ങൾ അമിതവേഗതയിൽ ഓടിക്കാറുള്ള ജിയക്ക് ഒരുനാൾ ഒരപകടം സംഭവിച്ചു. അപകടത്തിൽ ഓർമ്മശക്തി നശിച്ച ജിയയെ പൂർവ്വാവസ്ഥയിലാക്കുവാനുള്ള ശ്രമവും, ജിയയുടെ മുൻകാല സുഹൃത്തുക്കളിലേക്കുള്ള അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
👥CAST & PERFORMANCES
■ഗുണ്ടായിസമൊക്കെയായി ജീവിക്കുന്ന പ്രിൻസ് എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചു. വ്യത്യസ്ത ലുക്കും, ഭാവങ്ങളുമായി, വളരെ ഊർജ്ജസ്വലമായ പെർഫോമൻസായിരുന്നു. ജയസൂര്യ-അമല കോമ്പിനേഷൻ സീനുകൾ മികച്ചുനിന്നു.
■ഗുണ്ടായിസമൊക്കെയായി ജീവിക്കുന്ന പ്രിൻസ് എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചു. വ്യത്യസ്ത ലുക്കും, ഭാവങ്ങളുമായി, വളരെ ഊർജ്ജസ്വലമായ പെർഫോമൻസായിരുന്നു. ജയസൂര്യ-അമല കോമ്പിനേഷൻ സീനുകൾ മികച്ചുനിന്നു.
■ബിസിനസ്സുകാരനായ പ്രണവ് എന്ന കഥാപാത്രമായി ചാക്കോച്ചൻ വേഷമിട്ടു. ഏൽപ്പിക്കപ്പെട്ട വേഷം മിതത്വത്തോടുകൂടി അദ്ദേഹം അവതരിപ്പിച്ചു, ക്ലൈമാക്സിനോടടുക്കുമ്പോൾ കൂടുതൽ നന്നായിത്തോന്നി.
■ജിയ എന്ന നായികാകഥാപാത്രത്തെ അമലാ പോൾ അവതരിപ്പിച്ചു. ഓർമ്മ നഷ്ടപ്പെട്ട, എന്നാൽ പ്രാധാന്യമുള്ള നായികാ കഥാപാത്രമായി അമലാപോൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മേജർ രവി എന്ന കഥാപാത്രമായി വന്ന അജു വർഗ്ഗീസ് ശരാശരി പ്രകടനം മാത്രമായിരുന്നു.
■Private Detective മാത്യൂസ് എന്ന കഥാപാത്രത്തെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ചു. തുടക്കത്തിൽ കോമഡികളൊന്നും രസകരമായിരുന്നില്ലെങ്കിലും, ഷോക്കേറ്റ ശേഷമുള്ള രംഗങ്ങൾ തിയെറ്ററിൽ കൂട്ടച്ചിരിയുണ്ടാക്കി. കുഞ്ചൻ, വിജയരാഘവൻ, സുനിൽ സുഖദ, ലെന, കൊച്ചുപ്രേമൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു.
📽CINEMATOGRAPHY
■ഗാനരംഗങ്ങളിലും, ക്ലൈമാക്സിനോടനുബന്ധിച്ച രംഗങ്ങളിലും ക്യാമറാമികവ് പ്രകടമായിരുന്നു.
■ഗാനരംഗങ്ങളിലും, ക്ലൈമാക്സിനോടനുബന്ധിച്ച രംഗങ്ങളിലും ക്യാമറാമികവ് പ്രകടമായിരുന്നു.
MUSIC & ORIGINAL SCORES
■ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപീ സുന്ദർ. ആദ്യപകുതിക്കൊടുവിൽ കേൾപ്പിക്കുന്ന 'ചിത്തിരമുത്തേ' എന്നുതുടങ്ങുന്ന ഗാനം ശരാശരി നിലവാരം പുലർത്തി. പശ്ചാത്തലസംഗീതം മേന്മയുള്ളതായിരുന്നില്ല. ടു കൺട്രീസിലേതുപോലെ പശ്ചാത്തലത്തിൽ 'മുക്കത്തെ പെണ്ണേ' കേൾപ്പിച്ചതും, കോമഡി രംഗങ്ങളിൽ ഇത് കോമഡിയാണെന്ന് മറ്റുള്ളവർ മനസ്സിലാക്കാൻ വേണ്ടി ഉപയോഗിച്ച ക്ലിപ്സും അരോചകമായിരുന്നു. നാദിർഷ രചിച്ച്, ഈണമിട്ട് ആലപിച്ച്"മധുരിക്കും ഓർമ്മകളേ.. " എന്നുതുടങ്ങുന്ന, പഴയഗാനങ്ങൾ കൂട്ടിയുണ്ടാക്കിയ ഗാനം വലിയ ഓളമുണ്ടാക്കി.
■ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപീ സുന്ദർ. ആദ്യപകുതിക്കൊടുവിൽ കേൾപ്പിക്കുന്ന 'ചിത്തിരമുത്തേ' എന്നുതുടങ്ങുന്ന ഗാനം ശരാശരി നിലവാരം പുലർത്തി. പശ്ചാത്തലസംഗീതം മേന്മയുള്ളതായിരുന്നില്ല. ടു കൺട്രീസിലേതുപോലെ പശ്ചാത്തലത്തിൽ 'മുക്കത്തെ പെണ്ണേ' കേൾപ്പിച്ചതും, കോമഡി രംഗങ്ങളിൽ ഇത് കോമഡിയാണെന്ന് മറ്റുള്ളവർ മനസ്സിലാക്കാൻ വേണ്ടി ഉപയോഗിച്ച ക്ലിപ്സും അരോചകമായിരുന്നു. നാദിർഷ രചിച്ച്, ഈണമിട്ട് ആലപിച്ച്"മധുരിക്കും ഓർമ്മകളേ.. " എന്നുതുടങ്ങുന്ന, പഴയഗാനങ്ങൾ കൂട്ടിയുണ്ടാക്കിയ ഗാനം വലിയ ഓളമുണ്ടാക്കി.
»OVERALL VIEW
■ഹാസ്യത്തിനും entertaining-നും മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള ശരാശരി നിലവാരമുള്ള ഒരു ചിത്രം. ലോജിക് സംബന്ധമായ ആശയക്കുഴപ്പങ്ങൾ ധാരാളമുള്ള കഥ, ശരാശരി തിരക്കഥ, ഏറെക്കുറെ, പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയ മേക്കിംഗ്.
■ഹാസ്യത്തിനും entertaining-നും മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള ശരാശരി നിലവാരമുള്ള ഒരു ചിത്രം. ലോജിക് സംബന്ധമായ ആശയക്കുഴപ്പങ്ങൾ ധാരാളമുള്ള കഥ, ശരാശരി തിരക്കഥ, ഏറെക്കുറെ, പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയ മേക്കിംഗ്.
■നായികാനായകന്മാരുടെ കണ്ടുമുട്ടലും, നായികയുടെ ഓർമ്മശക്തിവീണ്ടെടുക്കുവാനുള്ള ശ്രമങ്ങളും കോമഡിയോടുകൂടി അവതരിപ്പിക്കപ്പെട്ട, ബോറടിക്കാത്തവിധമുള്ള ആദ്യപകുതിയും, നായികയ്ക്കുവേണ്ടിയുള്ള നായകന്മാരുടെ മത്സരങ്ങൾ, ബാലിശമായ രംഗങ്ങൾ എന്നിവയുൾപ്പെട്ട രണ്ടാം പകുതിയും, തൃപ്തികരമായിത്തോന്നാത്ത ക്ലൈമാക്സും.
■പ്രേക്ഷകനെ ആദ്യന്തം ചിരിപ്പിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം, ആ വിധത്തിൽ സംവിധായകൻ പ്രേക്ഷകനെ വഞ്ചിച്ചില്ല. എന്നാൽ കഥാപരമായി നോക്കുകയാണെങ്കിൽ ചിത്രം മേന്മയേറിയതുമല്ല. ആദ്യപകുതിയുമായി ഇഴചേരാത്ത ഉപസംഹാരത്തിന്റെ മുഷിച്ചിൽ, ഹാസ്യത്തിന്റെ മേമ്പൊടിയിൽ മിനുക്കിയിരിക്കുന്നു. ഏതാനും കോമഡികൾ വ്യത്യസ്തത പുലർത്തി. നായകന്റെ അമ്മയുൾപ്പെടെയുള്ളവരും, നായികയുടെ വീട്ടുകാരും ഉൾപ്പെടെയുള്ളവർ കോമഡി പറഞ്ഞത്, കഴിഞ്ഞവർഷമിറങ്ങിയ ചില ചിത്രങ്ങളെ ഓർമ്മിപ്പിച്ചു.
■ടെക്നിക്കൽ വശങ്ങൾ മികച്ചുനിന്നു. കാസ്റ്റിംഗ് എടുത്തുപറയേണ്ടതാണ്. ചാക്കോച്ചൻ-ജയസൂര്യ കോമ്പിനേഷനിലുള്ള ഗുലുമാൽ, ത്രീ കിംഗ്സ് തുടങ്ങിയവയുമായി ചില രംഗങ്ങൾക്ക് സാദൃശ്യം തോന്നിയേക്കാം. ദളപതിയുൾപ്പെടെയുള്ള ചിത്രങ്ങളുടെ ചിത്രങ്ങളിലെ രംഗങ്ങളുമായി ഈ ചിത്രത്തിലെ രംഗങ്ങളിൽ സാദൃശ്യം കാണിച്ചുകൊണ്ടുള്ള കോമഡികൾ കൊള്ളാമായിരുന്നു. മാധ്യമപ്രവർത്തകരേയും, ചന്ദനമഴ സീരിയൽ, നായകന്മാരുടെ ആദ്യ ചിത്രങ്ങളിലെ ഗാനങ്ങൾ എന്നിവയുൾപ്പെട്ട കോമഡിരംഗങ്ങൾ രസകരമായിരുന്നു.
■അജു വർഗ്ഗീസ്, സുരാജ് ടീമിന്റെ ചില കോമഡികൾ പ്രതീക്ഷിക്കാവുന്നതും, രസിപ്പിക്കാത്ത വിധത്തിലുള്ളവയുമായിരുന്നു. നായികയുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള സംഭാഷണരംഗങ്ങളിൽ കൃത്രിമത്വം തോന്നി. പതിവു കോമഡി ചിത്രങ്ങളിലെന്നതുപോലെ കോമഡിക്കുവേണ്ടി ക്രിയേറ്റ് ചെയ്ത ചില അനുചിത രംഗങ്ങൾ ഇവിടേയും കല്ലുകടിയായിരുന്നു. എങ്കിലും ദ്വയാർത്ഥപ്രയോഗങ്ങളുടെ വേലിയേറ്റം ഇവിടെ കണ്ടില്ല എന്നത് ആശ്വാസകരമാണ്.
■പ്രേക്ഷകനെ ബോറടിക്കാതെ തിയെറ്ററിൽ പിടിച്ചിരുത്താൻ കഴിഞ്ഞ ഈ ചിത്രത്തിനായി, ലോജിക്കിനേക്കുറിച്ച് കൂടുതലായി ചിന്തിക്കാതെ, അമിതപ്രതീക്ഷകളില്ലാതെ പോകുന്നവർ നിരാശരാവില്ല. അമർ അക്ബർ അന്തോണി, ടു കൺട്രീസ്, കിംഗ് ലയർ തുടങ്ങിയ ചിത്രങ്ങൾ സ്വീകരിച്ചവർക്ക് ഈ ചിത്രവും ഇഷ്ടപ്പെട്ടേക്കാം.
»MY RATING: 2.5/★★★★★
➟വാൽക്കഷണം:
■Book My Show വഴിയായിരുന്നു ചിത്രത്തിന് ടിക്കറ്റെടുത്തത്. ദുഃഖകരമെന്നു പറയട്ടെ, തിയെറ്ററിലുള്ള 'ടിക്കറ്റ് ആഗമന യന്ത്രത്തിൽ' Booking ID എന്റർ ചെയ്തപ്പോൾ കിട്ടിയ സ്ലിപ്പിൽ "SHAJAHANUM PARIKKUTTIYUM" എന്ന പേരിന്റെ അവസാന 9 അക്ഷരങ്ങൾ ഇല്ലായിരുന്നു. എത്ര മ്ലേഛകരം...!
■Book My Show വഴിയായിരുന്നു ചിത്രത്തിന് ടിക്കറ്റെടുത്തത്. ദുഃഖകരമെന്നു പറയട്ടെ, തിയെറ്ററിലുള്ള 'ടിക്കറ്റ് ആഗമന യന്ത്രത്തിൽ' Booking ID എന്റർ ചെയ്തപ്പോൾ കിട്ടിയ സ്ലിപ്പിൽ "SHAJAHANUM PARIKKUTTIYUM" എന്ന പേരിന്റെ അവസാന 9 അക്ഷരങ്ങൾ ഇല്ലായിരുന്നു. എത്ര മ്ലേഛകരം...!
No comments:
Post a Comment